Wednesday, January 13, 2010

ആഗോളതാപനം വിപത്തുകളുടെ സൂചന

തിരുവനന്തപുരം
കാലാവസ്ഥ വ്യതിയാനം വരാന്‍ പോകുന്ന വിപത്തുകളുടെ സൂചന മാത്രമാണെന്നു ചീഫ് അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ കെ. ജയകുമാര്‍. സംസ്ഥാന ആസൂത്രണ ബോര്‍ഡും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച ദ്വദിന ശില്‍പ്പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വികസനത്തെകുറിച്ചുള്ള നമ്മുടെ കാഴ്ചപാടുകള്‍ തെറ്റിയെന്നു കാലാവസ്ഥ വ്യതിയാനത്തിന്‍റെ വിപത്തുകള്‍ സൂചിപ്പിക്കുന്നു.
വ്യവസായവിപ്ലവത്തിന്‍റെ ആധാരശിലകളായ പ്രകൃതിവിഭവങ്ങള്‍ അക്ഷയമാണെന്നും കാലാവസ്ഥ പ്രവചനീയമാണെന്നും ഉള്ള ധാരണകള്‍ തെറ്റാണ്. സമീപഭാവിയില്‍ കാലാവസ്ഥ വ്യതിയാനം കുടൂതുല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇതു നേരിടാന്‍ മാനവരാശി തയാറെടുത്തിട്ടുമില്ല. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പദ്ധതികള്‍ അജന്‍ഡയില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. പാശ്ചാത്യ ജീവിതശൈലി ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ വരും തലമുറ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വിപത്തിനു പാത്രമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനം തരണം ചെയ്യാന്‍ പ്രാപ്തിയുള്ള മാനവവിഭവ വികസനം ആയിരിക്കണം വരേണ്ടതെന്നു ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ കെ.ആര്‍. വിശ്വംഭരന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം സ്കൂള്‍ തലത്തില്‍ പാഠ്യവിഷയമാക്കണം. പൊതുജനങ്ങള്‍ക്കായി ബോധവത്കരണ ക്ളാസകള്‍ സംഘടിപ്പിക്കണമെ ന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment